Monday, May 28, 2007

ചട്ടകോമീറ്റര്‍





“അമ്മേ ഓടിവായേ, സുമേ,രമേ, സൌമ്യേ ഓടിവായേ, ദോണ്ടേ ഈ വാസു എന്റെ..........” എന്നുള്ള ലീലയുടെ കാള മൈക്കിലെ ശബ്ദം പോലെയുള്ള കരച്ചില്‍ കേട്ടു കൂട്ടികളെല്ലാം അങോട്ടു നോക്കി. അവിടെയതാ നമ്മുടെ ക്ലാസ് ടീച്ചര്‍ ശോശാമ ടീച്ചറുടെ പുന്നാര മോള്‍ ലീല അന്നു രാവിലെ മുഖത്തു വാരിപ്പൊത്തിയ കണ്മഷിയും പൌഡറും എല്ലാം മുഖത്താകെ തേച്ചു പിടിപ്പിച്ചു മുടിയെല്ലാം കാറ്റില്‍ പറത്തി കയ്യില്‍ ഒരു കോമ്പസും പിടിച്ച് മണിച്ചിത്രത്താഴിലെ ശോഭന നിക്കുന്ന കണക്കെ നിക്കുന്നു.കണ്ണില്‍ നിന്നും കണ്ണുനീര്‍ ഭാരതപ്പുഴ കരകവിഞൊഴുകും പോലെ നിറഞൊഴുകുന്നു. അവളുടെ തൊട്ടടുത്തു തന്നെ പുതിയതായി വാങ്ങിയ ഷൂ ഇട്ടു കല്ല്യാണത്തിനു പോകൂമ്പോള്‍ ചാണകത്തില്‍ ചവിട്ടിയ മുഖഭാവവുമായി ഞാന്‍ തല കുനിച്ചു നില്‍ക്കുന്നു. ദൈവമെ എന്തു പറ്റി വാസു അവളയെങ്ങാനും പീഡിപ്പിച്ചോ അതോ പേഡിപ്പിച്ചോ? ലോക പീഡന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പീ‍ഡന കഥ ചരിത്രത്താളുകളില്‍ എഴുതിവെക്കാന്‍ വെമ്പുന്ന മുഖ ഭാവത്തോടെ ക്ലാസിലെ എല്ലാവരും എന്നെ തന്നെ തുറിച്ചു നോക്കുന്നു.

അന്നു ഞാന്‍ മണ്ണാര്‍ക്കാടു പോലീസ് സ്റ്റേഷനടുത്തുള്ള യു . പി സ്കൂളില്‍ ഏഴാം ക്ലാസില്‍ അഭ്യാസം നടത്തുന്നു. കയ്യില്‍ കിട്ടുന്ന ചില്ലറ കാശിനു കൂടെയുള്ളവര്‍ക്കെല്ലാം ഉണ്ടപ്പൊരിയും കോലൈസും വാങിക്കൊടുത്തു സ്വന്തമായി അഞ്ചാറു അംഗരക്ഷകരെയും വെച്ച് ഞാന്‍ ഉഗ്രപ്രതാപിയായി വാഴുന്ന കാലം.


ഞങ്ങളുടെ ക്ലാസിലായിരുന്നു ശോശാമ ടീച്ചറുടെ പുന്നാര മോള്‍ ലീല പഠിച്ചിരുന്നത്.തനി പഠിപ്പിസ്റ്റായിരുന്ന അവള്‍‍ക്കു ,ഞങളുടെ സ്കൂളിലെ മുഴുവന്‍ അടിപിടി കേസുകളും കൊട്ടേഷന്‍ എടുത്തു നടക്കുന്ന എന്നെ കാണുന്നതു തന്നെ കലിയായിരിന്നു. അങ്ങനെയിരിക്കെയാണു ലീല പുതിയതായി ഒരു ബാഗ് മേടിച്ചത്. ഉച്ച കഞിക്കുള്ള പാത്രം ഇട്ടുകൊണ്ടുവരുന്ന ഒരു കവര്‍ മാത്രം സ്വന്തമായിയുള്ള എനിക്കാ ബാഗ് വളരെ അധികം ഇഷ്ട്ടമായി. ആ ഇഷ്ട്ടം കാരണം എന്റെ കയ്യിലെ കോമ്പസു കൊണ്ട് ഞാന്‍ ലീല യുടെ ബാഗില്‍ ഒരു ചെറിയ ചിത്രം വരച്ചു. ബാഗാത്രെ ബാഗ്, നൂറ്റന്‍പതു രൂപയുടെ ജെനുവിന്‍ ലെതറായിട്ടെന്താ, സാധനം കീറി.നമ്മളെ കൊണ്ട് അത്രെ അല്ലെ ചെയ്യാന്‍ പറ്റൂ.
അങ്ങനെ ഹെഡ്‌മാഷും , ശോശാമ ടീച്ചറും, മറ്റു മൂന്നു ടീ‍ച്ചര്‍മാരും ചെര്‍ന്ന അഞ്ചംഗ കമ്മിറ്റിക്കു മുന്നില്‍ എന്നെ വിചാരണ ചെയ്തു. “ടീച്ചറെ ഞാന്‍ അറിഞു കൊണ്ട് ചെയ്തല്ലാ, മനപ്പൂര്‍വ്വം പറ്റിയതാ“ എന്നു ഒരു പാടു പറഞ്ഞു,..“എടാ, നിന്നെ ഒന്നും ഉപദേശിച്ചിട്ടു ഒരു കാര്യവും ഇല്ല,കാര്ണം നായ് കാട്ടം എത്ര കഴുകിയാലും നന്നാവില്ലാ“ എന്നു പറഞു എന്റെ ചന്തിക്കു ടീച്ചര്‍ വലിച്ചു നീട്ടി ‍നാലടി. കുറച്ചു കഴിഞു തപ്പി നോക്കിയപ്പോള്‍ റോഡിലെ ഹമ്പിന്റെ രൂപത്തില്‍ നാലു വര.അതോടെ ഞാന്‍ അന്നോളം ഉണ്ടാക്കി വെച്ച എന്റെ എല്ലാ ഇമേജും കമ്പ്ലീറ്റ് ഇല്ലാ‍തായി, മാത്രമല്ല അന്നുമുതല്‍ക്ക് ടീച്ചര്‍ക്കെന്നെ കാണുമ്പോ എന്തൊ ഒരു ചതുര്‍ഥിയാ.അതു കൊണ്ട് തന്നെ,ടീച്ചറുടെ ക്ലസ്സില്‍ ഞാന്‍ മിണ്ടാറില്ല.. എന്തിനാ വെറുതെ അടികൊടുത്ത് വടി മേടിക്കുന്നെ.


പതിവുപോലെ അന്നും ശോശാമ ടീച്ചര്‍ ക്ലാസിലെത്തി,സയന്‍സ് പഠിപ്പിക്കാന്‍. അന്നും ടീച്ചര്‍ വന്ന ഉടനെ എന്നെ ഒന്നു ഇരുത്തി നോക്കി. ഹും പടക്കക്കച്ചവടക്കാരന്റെ നായയെ ഇടക്ക കൊട്ടി പേടിപ്പിക്കുന്നു ,എന്നു മനസ്സില്‍ കരുതി ഞാന്‍ അതു കര്യമാക്കാതെ മിണ്ടാണ്ടിരിന്നു . ടീച്ചര്‍ ക്ലാസ്സു തുടങി.“കുട്ടികളെ ഞാന്‍ നിങ്ങളൊടു,ഇന്നലെ പടിപ്പിച്ച പാഠത്തിലെ കുറച്ചു ചോദ്യങള്‍ ചോദിക്കാ‍ന്‍ പോവുകയാണ്..അറിയുന്നവര്‍ എണീറ്റു നിക്കുക“…


“ആദ്യ ചൊദ്യം: ഊഷ്മാവ് അളക്കുന്ന ഉപകരണത്തിന്റെ പേരെന്താണ്??? “


ചുറ്റുപാടും ഒന്നു തിരിഞു നോക്കിയപ്പോള്‍ ആരും എണീറ്റുനില്‍ക്കുന്നില്ല, ഈശ്വരാ…ഉത്തരം ആര്‍ക്കും അറിയില്ല, എത്ര നിസ്സാരമായ ചോദ്യം.പക്ഷെ ആര്‍ക്കും അറിയില്ല .എന്റെ തലയിലെ എല്ലാ ബള്‍ബ്ബുകളും ഒരേ സമയം മിന്നിക്കത്തി , രണ്ട് നിമിഷത്തിനകം ആ സത്യം ഞാന്‍ തിരിച്ചറിഞ്ഞു. ക്ലാസിലെ പുലികള്‍ക്കു പോലും അറിയാത്ത ആ ഉത്തരം‍ എനിക്കറിയാം. ഈശ്വരാ..ഇതു തന്നെ അവസരം. ടീച്ചറുടെ ദേഷ്യം മാറ്റേം ചെയ്യാം, നഷ്ട്ടപ്പെട്ട എന്റെ ഇമേജ് തിരിച്ചു പിടിക്കേം ചെയ്യാം, മോറോവര്‍ ലീലയുടെ മുന്നില്‍ ഒന്നു ആളാവുകേം ചെയ്യാം. ഞാന്‍ മെല്ലെ എണീറ്റു നിന്നു. ലോകാല്‍ഭുതങ്ങളെല്ലാം ഒരുമിച്ചു കണ്ട ആശ്ചര്യത്തോടേ മുഴുവന്‍ കുട്ടികളും എന്നെ തുറിച്ച് നോക്കുന്നു.,ഇവന്‍ ഇതെങനെ പടിച്ചു എന്ന ഭാവത്തില്‍..

ടീച്ചര്‍ക്കു വളരെ സന്തോഷമായി. ഒരാളെങ്കിലും ഉണ്ടല്ലോ. ടീച്ചര്‍ കൂട്ടികളൊടു പറഞു” നിങ്ങള്‍ എല്ലാവരും വാസുവിനെ കണ്ട് പടിക്കണം,അവന്‍ കളിച്ചു നടന്നാലും പഠിക്കും“, . എനിക്കെന്നോടു തന്നെ ബഹുമാനം തോന്നിയ എന്റെ ജീവിതത്തിലെ ആദ്യത്തെ സംഭവം,എന്നെ പരിഹസിച്ചവരോടെനിക്കു പകരം വീട്ടാനുള്ള സുവര്‍ണ്ണാവസരം എന്നൊക്കെ മനസ്സില്‍ വിചാരിച്ചു ഞാന്‍ ലീലയെ ഒന്നു ഇടങ്കണ്ണിട്ടു നോക്കി, അവളുടെ മുഖത്തൊരു പുഛ്‌ചഭാവം.
“വാസൂ നീ ആ ഉത്തരം ഉറക്കെ ഇവര്‍ക്കൊന്നു പറഞു കൊടുത്തെ “

ഞാനെന്റെ പരമാവധി ശബ്ദ്ത്തില്‍ ക്ലാസു മുഴുവന്‍ കേള്‍ക്കുമാര്‍ ഉത്തരം പറഞു.” ചട്ടകം” !!!


ഇതു കേട്ടതും കുട്ടികള്‍ എല്ലാം ആര്‍ത്തു ചിരിക്കാന്‍ തുടങ്ങി. ഞെട്ടിത്തരിച്ച ടീച്ചര്‍ ദേഷ്യത്തൊടെ എന്നെ തുറിച്ചു നോക്കി. എന്നിട്ടു ച്യോദിച്ചു” വസു നിനക്കു ഞാന്‍ ചോദിച്ച ചോദ്യം എന്താണെന്നു അറിയോ???


““ഓ അറിയാം“.,


“എന്താ ഞാന്‍‍ ചോദിച്ചെ ? പറഞേ…“


“ഞാന്‍ മെല്ലെ പറഞു: “ഉപ്പുമാവു ഇളക്കുന്ന ഉപകരണത്തിന്റെ പേരല്ലെ?

.
.
.
.
.
.
.
അന്നു മുതല്‍ ക്ലാസ്സില്‍ എനിക്കു പുതിയ വിളിപ്പേരായി
“ ചട്ടകോമീറ്റര്‍ ”

Monday, May 14, 2007

വാസു കണ്ട ദുബായ്....


ഇന്നുരാവിലെ നേരത്തെ എണീ‍റ്റു.ബര്‍ദുബായില്‍ സത് വ വരെ ഒന്നു പോണം. താലൂകാഫീസിലോട്ടാ, റേഷന്‍ കാര്‍ട് ഒന്നു പുതുക്കണം, അല്ലെങ്കില്‍ ഈ മാസത്തെ മണ്ണെണ്ണ കിട്ടില്ല.മഴക്കാലമാ വരാന്‍ പോകുന്നതു, പവര്‍ കട്ടു തുടങും. മാത്രമല്ല ഇടിയും മഴയും പെയ്താല്‍ ലൈന്‍ അടിച്ചു പോകും, പിന്നെ ഫീസ് കെട്ടണമെങ്കില്‍ DEWA യില്‍ വിളിച്ചാല്‍ അറബിയിലുള്ള തെറിയായിരിക്കും മറുപടി.

കുളികഴിഞു വീടിനു പുറത്തിറങിയപ്പോള്‍ മഴക്കാര്‍ മൂ‍ടിയിരിക്കുന്നു,വര്‍ഷക്കലം തുടങാന്‍ ആയിരിക്കുന്നു. തിരിചു പോയി കുട എടുത്തു കയ്യില്‍ വെച്ചു. ഇനി സത് വയിലേക്കു ബസ് കിട്ടണമെങ്കില്‍ ഫിഷ് റൌണ്ടബൌട്ടില്‍ പോണാം. പക്ഷെ അതു വരെ എങനെ പോകും? ലോകല്‍ ബസ്സിനെല്ലാം മുടിഞ തിരക്കാ, തൂങിപ്പിടിച്ചൊക്കയാ ആള്‍ക്കാര്‍ പോകുന്നതു.മാത്രമല്ല സ്കൂള്‍ കുട്ടികളെ ക്ണ്ടാല്‍ ഒരു ബസും നിര്‍ത്തുകയും ഇല്ല. ഓ..ഭാഗ്യത്തിനു ഒരു ഓട്ടോ കിട്ടി. മൂന്നു ദിര്‍ഹംസായി , ഈശ്വരാ കണക്കു കൂട്ടിയാല്‍ മുപ്പത്തിആര്‍ രൂപയോളം.ജീവിക്കാന്‍ നാല്ല ബുദ്ദി മുട്ടുതന്നെ.

സ്റ്റാന്റിലെത്തി ഓട്ടോ ഇറങിയതും അനൌന്‍സ്മെന്റ് കേട്ടു ,” യാത്രക്കാരുടെ ശ്രദ്ദക്ക് : കറാമ വഴി സത് വയിലേക്കു പോകുന്ന മിനിമോള്‍ സ്റ്റാന്റിന്റെ വലതു ഭാഗത്തു നിന്നും ഇപ്പോള്‍ പുറപ്പെടുന്നതാണു” . ഓടി അവിടെ എത്തിയപ്പോഴെക്കും ബസ് നീങാന്‍ തുടങിയിരിക്കുന്നു. മുന്നില്‍ ചാടി കൈ കാട്ടി, ഡ്രൈവര്‍ ഒന്നു ചവിട്ടി നിര്‍ത്തിയപ്പോള്‍ ചാടിക്കേറി. ടിക്കറ്റെടുത്ത് പിന്നില്‍ ഒരു ചൈനക്കാരന്റെ കൂടെ ഇരുന്നു. ഈ ചൈനക്കാര്‍ എന്തൊരു കളറാ...ഞാനും അയളും തമ്മില്‍ രാവും പകലും വ്യത്യാസം. പുറത്ത് നോക്കി കാഴ്ച്ചയും കണ്ടിരിന്നു.എത്ര വലിയ കെട്ടിടങ്ങളാ. ഒരു ബില്‍ഡിങില്‍ ദുബായിലെ ഇപ്പോഴത്തെ രാജാവിന്റെ വലിയ ഫോട്ടൊ വെച്ചിരിക്കുന്നു. നല്ല ഭം ഗിയുള്ള മുഖം. ഒന്നു നേരിട്ടു കണാന്‍ പറ്റുമോ ആവോ?മറ്റൊന്നിനും അല്ല, ഒരു പതിനായിരം ദിര്‍ഹംസു കടം ചോദിക്കാനായിരിന്നു.നമുക്കും ജീവിക്കണ്ടെ? റോടരികലുള്ള തെങ്ങുകളില്‍ മുഴുവന്‍, നിറയെ തേങ്ങ, ഇടക്കിടങു ഒന്നു രണ്ടു ഈന്തപ്പനയും.

കുറച്ചു ചെന്നപ്പോള്‍ ഒരു വെള്ള നിറത്തില്‍ നീളന്‍ ജുബ്ബയിട്ട ഒരാള്‍ ബസ് കൈ കാട്ടി നിര്‍ത്തി ബസില്‍ കയറി.കേറിയ ആള്‍ CID ആ‍ണു എന്നു പുറകില്‍ നിന്നാരോ പറയുന്ന കേട്ടു.“പട്ടണ പ്രവേശം” എന്ന സിനിമയില്‍ മോഹന്‍ലാലിനെയും ശ്രീനിവാസനേയുമാണു ഞാന്‍ ആകെ കണ്ടിട്ടുളള CID കള്‍ , എന്തായലും നേരിട്ടു കാണുന്നതു ഇതു ആദ്യമായിട്ടാ.മുന്നിലുള്ള ഒന്നു രണ്ടു പേരോടു ഐഡി കാര്‍ടും വേറെ എന്തൊക്കെയുമോ ചോദിക്കുന്നതു കേട്ടു. അറബിയിലായതു കൊണ്ട് മുഴുവന്‍ മനസ്സിലായില്ല. ഈശ്വരാ ...എന്റെഅടുത്തൊട്ടെങ്കിലും വന്നാല്‍ കുഴങ്ങിയതു തന്നെ. എങോട്ടാ പോകുന്നതു എന്നു ചോദിച്ചാല്‍ എന്തു പറയും? മണ്ണണ്ണക്കു അറബിയില്‍ എന്താ പറയുക..ഈശരാ..ഈ വിസകണ്ടു പിടിച്ചവനു മണ്ണണ്ണക്കുള്ള അറബിയും കൂടി കണ്ടു പിടിച്ചൂടാര്‍ന്നോ , എന്നു മനസ്സില്‍ കരുതി. ഭഗ്യം അയാള്‍ അടുത്തു വന്നില്ല. ഒരു മണിക്കൂര്‍ കൊണ്ട് ബസ് സത് വയില്‍ എത്തി.

ബസിറങിയതും കോരിചെരിയുന്ന മഴ, കുട എടുത്തതു ഭാഗ്യായി. ഒരഞ്ച് മിനുറ്റ് നടക്കണം താലൂകോഫീസിലേക്ക്. മെല്ലെ നടക്കുന്നതിനിടയിലണു അതു ശ്രദ്ദിച്ചതു , ഒരു ഫിലിപ്പൈന്‍കാരന്‍ കടത്തിണ്ണയില്‍ നിന്നും കൈ കാട്ടി വിളിക്കുന്നു. ചെന്നു നോക്കിയപ്പോള്‍ അദ്ദെഹവും താലൂക്കാഫീസിലോട്ടാ. ഒരു ലിഫ്റ്റ് കൊടുത്തു അവ്നെയും കൂടെ ക്കൂട്ടി.അറിയവുന്ന ഇം ഗ്ലീഷില്‍ സംസാരിച്ച് അവനോടു പേരും മറ്റു കര്യങളും മന്‍സ്സിലാക്കി. പേരു ടോണി , താളൂക്കാഫിസിലോട്ടു എന്തിനാണെന്നു ചിദിച്ചപ്പോള്‍ അവന്‍ പറഞു, നൈഫ് റോട്ടില്‍ പാര്‍ക്കിനോട് ചേര്‍ന്നു അവന്‍ അഞ്ച് സെന്റെ സ്ഥലം വാങ്ങിയിട്ടുണ്ടത്രെ, അതിന്റെ പട്ടയം വാങാന ഇപ്പോള്‍ വന്നിരിക്കുന്നെ. എന്തായാലും ഒരു കൂട്ടായി.അവിടെ ചെന്നപ്പോള്‍ മൂടിഞ തിരക്കാ, ഈ ഐഡന്റിന്റി കാര്‍ട് എടുക്കാന്‍ വന്നതാ ആളുകളെള്‍ല്ലാം. എന്തു ചെയ്യണം എന്നറിയാതെ നില്ക്കുന്ന സമയത്താ ഒരു മലയാളി വന്നു കര്യമനെഷിച്ചു. സാംസാരത്തില്‍ നിന്നും ഈ ഓഫീസ് കാര്യങ്ങള്‍ എല്ലാം ചെയ്തു കൊടുക്കുന്ന ബ്രോക്കറാണു അയാള്‍ എന്നു മനസ്സിലായി. ഇരുപതു ദിര്‍ഹംസാ ചാര്‍ജ്, എന്തായാലും കാര്യം വേഗം നടക്കും. കാശും കാര്‍ടും അയാളെ ഏല്‍പ്പിച്ചു, ഒരു മണിക്കൂറിനുള്ളില്‍ കാര്യം കഴിഞു തിരിച്ചു മടങാമെന്നയി.

എല്ലാം കഴിഞെറങിയപ്പോള്‍ സമയം പന്ത്രണ്ട് കഴിഞിരിക്കുന്നു. മഴമാറി, പൊരി വെയില്‍....സത് വാ ബസ് സ്റ്റാന്റിലെക്കു നടന്നു. ദാഹം തോന്നിയതിനാല്‍ സ്റ്റാന്റില്‍ നിന്നും ഒരുനാരങാവെള്ളം കുടിച്ചു. നാലു ദിര്‍ഹംസ്, എന്നു വെച്ചാല്‍ നാല്‍പ്പത്തെട്ടു രൂപ,ഈശ്വരാ.. നാട്ടിലണെങ്കില്‍ നല്ല ഒരു ചിക്കന്‍ ബിരിയാണി തന്നെ കഴിക്കാം. ആളൊചിചിട്ടു കര്യമില്ല.സ്വര്‍ണ്ണം കുഴിക്കാന്‍ ഒരു തൂമ്പായും എടുത്തു പോന്നതല്ലെ ദുബായിലോട്ട്..എന്താ ചെയ്യാ..അനുഭവിക്കന്നെ..വരുമ്പോള്‍ നാസര്‍ സ്ക്ക്വയര്‍ വഴി വരണം, അവിടെ കടല കച്ചവടം നടത്തുന്ന കബീര്‍നെ ഒന്നു കണണം.മത്രല്ല പറ്റിയാ സബക്കാ കടവില്‍ ഇറ്ങി അബറയില്‍ ഒന്നു മുങീ കുളിക്കേംചെയ്യാം, ഒരു പാടു നാളയി വിചരിക്കുന്നു, ഒന്നു മുങിക്കുളിക്കണം എന്നു.അവിടെ ആണുങളുടെ കടവില്‍ വലിയ തിരക്കുണ്ടവില്ല..

അങിനെ വിചരിച്ചു നാസര്‍ സ്ക്ക്വയറീലേക്കുള്ള ബസില്‍ കയറി ഇരുന്നു. ഈശ്വരാ കയറിയതു ഫാസ്റ്റ് പാസഞ്ചറിലായിരിന്നു, ചാര്‍ജ് നാലു ദിര്‍ഹംസ്. നട്ടിലാണെങ്കില്‍ പാലക്കാട് പോയി ഒരു സിനിമയും കണ്ടു വരാം..കലികാ‍ലം തന്നെ. ബസ് നീങി , റോട്ടിലെ കാഴ്ചകള്‍ കണ്ടിരിക്കെ ഒരു കീ കീ ശബ്ദം കേള്‍ക്കുന്നു, ശബ്ദം കൂടി കൂടി വരുന്നു.യാത്രക്കാരേല്ലാം ശബ്ദംഎവിടന്നാ വരുന്നെ എന്നു നോക്കാന്‍ തുടങി, “ബോംബായിരുക്കും” കൂട്ടത്തില്‍ നിന്നൊരാള്‍ വിളിച്ചു പറഞു.ഈ ശ്വരാ പട പേടിച്ച് പന്തളത്തു ചെന്നപ്പം അവിടെ പന്തളം കുമാരന്റെ ഗാനമേള. എന്നു പറഞ അവസ്ഥ. ആ കീ കീ ശബ്ദം കൂടി കൂടി വന്നു, കുറച്ച് കഴിഞപ്പോള്‍ ആ ശബ്ദം എന്റെ സീറ്റിന്റെ അടിയില്‍ നിന്നാണെന്നു മനസ്സിലായി. എല്ലാവരും എന്നെ തുറിച്ചു നോക്കുന്നു. ഈശ്വരാ അറബി പോലീസു വന്നാല്‍ കുനിഞു നിര്‍ത്തി മുതുകിനിട്ടു താങും, അറബിയില്‍ എണ്ണൂന്നതു കൊണ്ട് എത്രണ്ണം കിട്ടിഎന്നു പോലും അറിയാന്‍ പറ്റില്ല്. പേടിച്ചു വിറച്ചു ഞാനൊന്നും അറിഞ്ഞിട്ടില്ലെ എന്നു ഉച്ചത്തില്‍ കരഞു ചാടി എണീറ്റു നോക്കിയപ്പോള്‍ സമയം രാവിലെ എട്ടുമണി, കീ കീ എന്നുള്ള മൊബൈലിന്റെ അലാറം ഓഫാക്കി ഒരു ദീര്‍ഘ നിശ്വാസം വിട്ടു പുതപ്പു മാറ്റി ബാത് റൂമിലേക്ക് നടന്നു.